Wednesday, March 24, 2010

ലത്തീഫിന്റെ പോസ്റ്റില്‍ ഇട്ട കമന്റ്

ശ്രീ ലത്തീഫിന്റെ നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന പോസ്റ്റില്‍ എഴുതിയ കമന്റ് താഴെക്കൊടുക്കുന്നു. അദ്ദേഹം എന്തുകൊണ്ടോ അതു ഡിലീറ്റ് ചെയ്തിരുന്നു.

ഇസ്ലാമില്‍ വിഗ്രഹാരാധനയില്ല ഏകദൈവമായ അല്ലാഹുവിനെ മാത്രമെ ആരാധിക്കുന്നുള്ളു എന്നുസ്ഥാപിക്കാനാണ് തങ്കളുടെ ശ്രമം എന്നു തോന്നുന്നു. വിഗ്രഹം എന്നാല്‍ ദൈവത്തിന്റെ ഒരു പ്രീതീകംമാത്രമാണെന്നും അവയെ ആരാധിക്കുന്നതിലൂടെ തങ്ങള്‍ ദൈവത്തെ തന്നെയാണ്ആരാധിക്കുന്നതെന്നുമാണ് വിഗ്രഹാരാധകര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. ഇത്തരം ദൈവ പ്രതീകങ്ങളെആരാധിക്കുന്നതില്‍ തെറ്റില്ലന്ന് ഖുറാന്‍ തന്നെ പറയുന്നു:

2:158ല്‍നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെതവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”

2:158 (Asad) [Hence,] behold, As-Safa and Al-Marwah are among the symbols set up by God; [126] and thus, no wrong does he who, having come to the Temple on pilgrimage or on a pious visit, strides to and fro between these two: [127] for, if one does more good than he is bound to do-behold, God is responsive to gratitude, all-knowing. [128]

സഫാ മര്‍‌വാ മലകള്‍ക്കിടയിലൂടെയുള്ള ഓട്ടം വിഗ്രഹാരാധനയല്ലങ്കില്‍ പിന്നെയെന്ത്?

കബയുടെ കോണില്‍ വച്ചിരിക്കുന്ന കറുത്തകല്ലി (ഹജ്ജറുല്‍ അസ്‌വദ്‌) നെ ഹജ്ജ് സമയത്ത്തീര്‍ത്ഥാടകര്‍ മുത്തം വയ്ക്കാറുണ്ട്. കല്ല് പാപങ്ങള്‍ വലിച്ചെടുക്കുമെന്ന് സങ്കല്പിക്കുന്നു. ഇസ്ലാമിനുമുമ്പു തീര്‍ത്ഥാടകര്‍ പൂര്‍ണ്ണ നഗ്നരായി കാബക്കു ചുറ്റും വലം‌വയ്ക്കുന്ന ആചാരവും സ്ത്രീയോനി ചിഹ്നമായഹജ്ജറുല്‍ അസ്‌വദിനെ ചുമ്പിക്കുന്ന ആചരവും ഇസ്ലാം മതത്തിലേക്ക് കടമെടുത്തിരിക്കുന്നത്എന്തുകൊണ്ട്. തീര്‍ത്ഥാടകരോട് തയ്യലില്ലാത്ത വസ്ത്രം (ഷീറ്റ്) കൊണ്ട് ശരീരം മൂടുവാന്‍ ആവശ്യപ്പെടുകമാത്രമാണ് മുഹമ്മദ് ചെയ്തത്. ഹജ്ജിനുപോകുന്നവര്‍ അണ്ടര്‍വെയര്‍ ഉപയോഗിക്കാറില്ലന്ന തമാശഇന്നും നിലനില്‍ക്കുന്നു. സ്ത്രീകള്‍ക്കും നിയമം ബാധകമാണ്.

കറുത്ത കല്ലിന്റെ കഥ കേള്‍ക്കുവാന്‍ ക്ലിക്കു ചെയ്യുക.

കാബ വര്‍ഷം തോറും സൗദി ഭരണപ്രമുഖരുടെ നേതൃത്വത്തില്‍ പുണ്യജലം കൊണ്ടു കഴുകാറുണ്ട്. അതില്‍തൂക്കിയിടുന്ന തുണി വര്‍ഷം തോറും മാറ്റുകയും, പഴയ തുണിക്കഷ്ണങ്ങള്‍ ഭക്തര്‍ക്ക് സൂക്ഷിച്ചു വയ്ക്കാന്‍വിതരണം ചെയ്യുകയും ചെയ്യുന്നു. വിമാനം വഴിയും കപ്പല്‍ വഴിയും ലോകം മുഴുവന്‍ സം സം ജലംവിതരണം നടത്തുന്നു.

കല്ലിനെ പ്രദക്ഷിണം ചെയ്യുക, കല്ലിനെ ചുംബിക്കുക, കല്ലിനെ പിശാചെന്നു കരുതി കല്ലെറിയുക,തലമുണ്ഡനം ചെയ്യുക, ഒട്ടകങ്ങളെ കൊന്നു ദൈവത്തിനു സമര്‍പ്പിക്കുക എന്നിങ്ങനെ പല ആചാരങ്ങളുംഹജ്ജിനോടനുബന്ധിച്ച നടത്തപ്പെടുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേവിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുമ്പോള്‍ പോലും കല്ലുകള്‍ക്ക് നേരെ തിരിയാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. നബിയെയും മുസ്ലിം സമൂഹത്തെ മുഴുവനുംകല്ലാരാധനയിലകപ്പെടുത്താന്‍ കഴിഞ്ഞത് പിശാചിന്റെ സൂത്രമായിരിക്കാം.

ആരാധനാ സമയത്ത് വിശ്വാസികള്‍ കാബക്ക് നേരെ തിരിഞ്ഞു നില്‍ക്കണം പോലും. ഭൂമിപരന്നിട്ടാണെന്ന് തെറ്റിദ്ധരിച്ച അള്ളായും, മുഹമ്മദും കൂടി നല്‍കിയ ഒരു നിര്‍ദ്ദേശമാണിത്. കാബയുടെമറുവശത്തുള്ള ഭൂ വിഭാഗത്തിലെ വിശ്വാസികള്‍ എങ്ങിനെ കാബയുടെ നേരെ തിരിയും എന്നുചിന്തിക്കേണ്ട ആവശ്യം അവര്‍ക്കില്ലായിരുന്നല്ലോ.

ആരാധനയുടെ കാര്യത്തില്‍ മുസ്ലീം വിശ്വാസികളുടെ ഇടയില്‍ പോലും ഐക്യം ഇല്ലന്നതാണ് വസ്തുത. മമ്പറത്തേക്കും, അജ്മീരിലേക്കും, കാശ്മീരിലെ രോമം വച്ചിരിക്കുന്ന രോമപ്പള്ളിയിലേക്കും മറ്റും ഒരു വിഭാഗംതീര്‍ത്ഥയാത്ര നടത്തുമ്പോള്‍ മറുവിഭാഗം അവരെ പരിഹസിക്കുന്നു. ഇതെല്ലാം ചെയ്തിട്ട് ഇസ്ലാംവിഗ്രഹാരാധനയില്ലാ‍ത്ത മതമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.